Sunday, May 12, 2013

സായാഹ്നവേള



കാലന്‍റെ പാശത്തിനായ് കാത്തിരിക്കുമ്പോഴും
വെറുതെയൊരു മോഹം എന്നുള്ളില്‍ ജ്വലിക്കുന്നു
കൊതിയോടെയിന്നുമാ കലാലയ ജീവിത
മാവര്‍ത്തിച്ചീടാന്‍ ഹൃദയം തുടിക്കുന്നു
അര്‍ക്കനെ സാക്ഷിയായ് കൈ ചേര്‍ത്തു പിടിച്ചതും
മിഴികള്‍ മിഴിയുമായ് കിന്നാരം പറഞ്ഞതും
മഴ പെയ്തപ്പോള്‍ നാം ഒരു  കുടക്കീഴിലായ്
ഒരു മറ കിട്ടാനായ് ഓടി നടന്നതും
ഒരു തരു നമ്മളെ മാടി വിളിച്ചതും
ഒരു മിന്നല്‍പ്പിണരാല്‍ നാം ഭീതിയിലാണ്ടതും
കലാലയം വിട്ടു നാം വിട പറയും  നേരത്താ
യൊരു തുടം കണ്ണുനീര്‍ മിഴിയില്‍ നിറഞ്ഞതും
വെറുതെ കിടക്കുമ്പോള്‍ നിറമുള്ള ചിത്രങ്ങള്‍
മനസ്സിലായ് മങ്ങാതെ കുളിര്‍ മഴയായ് പെയ്യുന്നു
                               

No comments:

Post a Comment